Monday, August 30, 2010
ആവിഷ്കാര സ്വാതന്ത്രം
സരസ്വതി ദേവിയെ നഗ്നയായി ചിത്രീകരിച്ചു എം.എഫ്.ഹുസൈന്‍ , മറ്റു ഹിന്ദു ദൈവങ്ങളെ മോശമാക്കി ചിത്രീകരിച്ചു എം.എഫ് .ഹുസൈന്‍ ,,,,,,,,,,,,,,,
Sunday, August 15, 2010
മദനിയെ ഉടന്‍ അറസ്റ്റ് ചെയ്യുക .......
അപമാനിക്കുക എന്നാണു ഇപ്പോള്‍ ഭരണാധികാരികള്‍
ചിന്തിക്കുന്നത് എന്ന് തോനുന്നു
ലളിതമായി പറഞ്ചാല്‍
കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിപ്പിച്ച ഒരാളെ എത്ര കാലം സാങ്കേതികത്വം
പറഞ്ചു സംരക്ഷിക്കും ?
കേരള പോലീസ് ഇത്രയും കാലം ഇന്ത്യക്ക് അഭിമാനം ആയിരുന്നു
പത്തുരൂപ കൈകൂലികിട്ടിയാല്‍ ഓച്ചനിച്ചു നില്‍ക്കുന്ന തമിഴന്‍,കന്നഡ
പോലീസിന് മുന്‍പില്‍ അഭിമാനത്തോടെ ഉയര്‍ന്നു നിന്ന നമ്മുടെ പോലീസിന്റെ
മനോ വീര്യത്തെ ആണ് ഇപ്പോള്‍ ഭരണകൂടം അപമാനിക്കുന്നത് .
ആയിരതിലതികം വരുന്ന d.y.f.i. അല്ലെങ്കില്‍ c.p.m. പ്രവര്‍ത്തകരെ ഒക്കെ
എങ്ങിനെ ആണ്
കൈകാര്യം ചെയ്യുക എന്ന് കൃത്യമായി അറിയുന്ന പോലീസ് ആണ്
കേവലം 250 ല്‍ താഴെയുള്ള മനോധൈര്യം പോലും ഇല്ലാത്ത p.d.p. കാര്‍ക്ക് മുന്‍പില്‍
വിറങ്ങലിച്ചു നില്‍ക്കുന്നത് ?
ഇത്രയും മോശമായ ഒരു സംഭവം കേരളത്തില്‍ റിപ്പോര്ട് ചെയ്യപെടുന്നത് തന്നെ
സംസ്ഥാനത്തിന് മാനക്കേടാണ്
പൂന്തുറ സിറാജിന്റെ ഒക്കെ ആത്മ ധൈര്യം കേരളീയര്‍ ചാനലുകളിലൂടെ
നേരിട്ട് കണ്ടതാണ്
സമരത്തിനിടയില്‍ നിന്നും പോലീസിനെ പേടിച്ചു
മതില്‍ ചാടി ഓടിയ സിറാജിനെ കേരളം മറന്നിട്ടില്ല .
പിന്നെ
ഇത് ഒരു മതത്തിന്റെ പ്രശ്നം ആയി ഭരണ കൂടം വിലയിരുത്തുന്നു
എങ്കില്‍
അത് അങ്ങേയറ്റം മണ്ടത്തരം ആണെന്ന് ,ഒരു മതവും ഭീകരതയെ അനുകൂലിക്കുന്നില്ല
എന്ന് തിരിച്ചറിയുക,
ഭാസുര ചന്ദ്രനെ പോലുള്ള പര നാറികള്‍
c.p.m. സഹയാത്രികരുടെ പേരും പറഞ്ചു ആളാകാന്‍
ആണ് ശ്രമിക്കുന്നത്
ഇനിയും അറസ്റ്റ് നീണ്ടു പോയാല്‍
തകരുക സംസ്ഥാനത്തിന്റെ മൊത്തം പ്രതിചായയാണ് ..
Wednesday, August 11, 2010
മദനിയുടെ അറസ്റ്റ് .........
Monday, August 9, 2010
red youngs vellimadukunnu
പ്രതി സന്ധി കാലത്ത് പ്രത്യാശക്കു കാവല്‍ നില്‍ക്കുന്നവന്‍ ആയിരിക്കണം ഒരു യഥാര്‍ത്ഥ കമുനിസ്റ്റു കാരന്‍ ,,,,,,,,,,,,,,,,, ലാല്‍സലാം
Thursday, August 5, 2010
ഭരത് മുരളി മരിക്കാത്തഓര്‍മ്മകള്‍ ........
മലയാളത്തിന്റെ മഹാ നടന്‍ അരങ്ങ് ഒഴിഞ്ചിട്ട് ഇന്ന്
ഒരു വര്‍ഷം തികയുന്നു .
മലയാള സിനിമയില്‍ നാട്യങ്ങളില്ലാതെ
പച്ചയായ അഭിനയ രീതി ആയിരുന്നു മുരളി കാഴ്ച വച്ചത്
പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ടാകാം
മുരളി എന്നും ധിക്കാരി എന്ന് അറിയപ്പെട്ടത്
തീര്‍ച്ചയായും മുരളിയുടെ ഇരിപ്പിടം മുരളി തന്നെ സ്വയം
നേടിയെടുതതായിരുന്നു
ഈ ധിക്കാരിയുടെ കാതല്‍ മനുഷ്യ സ്നേഹം ആയിരുന്നു
നല്ല ഒരു കംമുനിസ്ടുകാരനെ കൂടിയാണ്
മുരളിയുടെ വിയോഗത്തിലൂടെ കൈരളിക്കു
നഷ്ട്ടമായത് ...............
ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നു...
Sunday, August 1, 2010
കോഴിക്കോട് എന്തുണ്ട് കാണാന്‍. തിന്നാന്‍ കോഴിക്കോടന്‍ ഹല്വ്വയുണ്ട് വറുത്തകായയുണ്ട് കോഴിബിരിയാണിയുമുണ്ട്. എന്നാല്‍ നഗരത്തില്‍ ഒരു മാനാഞ്ചിറയല്ലാതെ കാണാന്‍ എന്താണുളളത്. തെക്കുനിന്നുവന്ന എന്റെ ഒരു സുഹൃത്താണ് ഇങ്ങനെചോദിച്ചത്. ഒന്ന് സ്വസ്ഥമായി പ്രണയിക്കാന്‍പോലും പറ്റാത്ത നഗരം.
എന്നാല്‍ അത്തരം ആരോപണങ്ങളൊക്കെ ഇന്ന് മാറിയിരിക്കുന്നു. നഗരത്തിന്റെ വീര്‍പ്പില്‍ നിന്ന് മുട്ടലൊഴിവാക്കാനും സ്വസ്ഥമായി കുശലം പറയാനും പ്രണയിക്കാനും പറ്റിയ ഒരിടം. അതാണ് പുതുതായി ഉത്ഘാടനം ചെയ്യപ്പെട്ട സരോവരം ബയോപാര്‍ക്ക്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷമായെങ്കിലും കോഴിക്കോട്ടുകാരെ സംബന്ധിച്ച് സരോവരം ഇന്നും പുതിയ പാര്ക്കുതന്നെയാണ്.
നഗരത്തിന്റെ അഴുക്കുകൂനയായി മാറാനിടയുണ്ടായിരുന്ന 200 ഏക്കര്‍ സ്ഥലമാണ് കണ്ടല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. സുന്ദരമായ നടപ്പാതയും നിഗൂഢമായ കണ്ടല്‍വനങ്ങളുടെ ഇരുട്ടും ഇടയ്ക്കിടെ ഇഴഞ്ഞുപോകുന്ന ചെറു പാമ്പുകളും പക്ഷികളും. നഗരത്തിന്റെ ശ്വാസകോശങ്ങളാണ് പാര്‍ക്കുകളെന്ന് എവിടെയോ പറഞ്ഞതോര്‍മ്മവന്നു. വീര്‍പ്പുമുട്ടുന്ന നഗരത്തിന് ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമാക്കുന്ന ഓക്സിജന്‍ ഫാക്ടറികാണ് എല്ലാ പാര്‍ക്കുകളും.
സരോവരം ബയോ പാര്‍ക്കിലേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റന്‍ സ്വാഗത കമാനമാണ്. ചെങ്കല്ലില്‍ കൊത്തിയെടുത്ത ഭീമന് തൂണുകള്ക്കുളളില് സെക്ക്യൂരിറ്റിക്കാരുടെ മുറിയാണ്. ഒരു ചെങ്കല്‍ മുറി എന്നുവേണമെങ്കില്‍ പറയാം. കവാടം കടന്ന് അകത്തെത്തിയാല്‍ നീണ്ട നടവഴിയാണ്. എറണാകുളത്തെ മറൈന്‍ ഡ്രൈവിനെയാണ് ആ നടവഴികള്‍ അനുസ്മരിപ്പിച്ചത്.
സമാന്തരമായ രണ്ട് നടവഴികള്‍. ഒന്ന് പച്ച കറുത്തിരുണ്ട് കണ്ടല്‍ക്കാടിനെയും മറ്റേത് പ്രസിദ്ധമായ കനോലി കനാലിനെയും അതിരിടുന്നു. വഴിയമ്പലങ്ങള്‍ പോലെ നടവഴിയരികില്‍ ചെറിയ ചെങ്കല്‍ തൂണുകളോടുകൂടിയ വിശ്രമ കേന്ദ്രങ്ങളുണ്ട്. ഗ്രാനൈറ്റും മാര്‍ബിളും പാകിയ തറകളുടെ തണുപ്പില്‍ പ്രണയിനികള്‍ സങ്കടങ്ങള്‍ പറഞ്ഞിരിപ്പുണ്ട്. എല്ലാ പ്രണയിനികളുടെ മുഖത്തും വല്ലാത്ത സങ്കടമാണെന്ന് എനിക്കുതോന്നി. ജീവിത ഭാരത്തിന്റെ ചിന്തകളാകുമോ അത് എന്നറിയില്ല. വഴിനീളെ കണ്ട എല്ലാ പ്രണയിനികള്‍ക്കും ഒരേ ഭാവം.
ക്ഷമിക്കണം, പറഞ്ഞുവരുന്നത് പ്രണയത്തെക്കുറിച്ചല്ലല്ലോ. അല്ലെങ്കിലും പ്രണയിനികളെപറ്റിപറയാതെ ഏതെങ്കിലും പാര്ക്കിനെപറ്റിയുളള വിശേഷണം പൂര്‍ണ്ണമാകുമെന്ന് എനിക്കുതോനുന്നില്ല. ഇലപ്പച്ചകളുടെ ഇടയില്‍ അവര്‍ അവരുടെ സ്വപ്നങ്ങള്‍ പറയട്ടെ. സ്വസ്ഥമായി അല്പ്പനേരമിരുന്നോട്ടെ.
സമാന്തരമായ നടപ്പാതകളുട മധ്യത്തില്‍ ആമ്പല്പ്പൂക്കുളമാണ്. അതിനു കുറുകെ കടക്കാന്‍ നല്ല രസികന്‍ പാലവും പണിതിട്ടുണ്ട്. മുന്നോട്ടിനിയും നടന്നാല്‍ നമ്മള് കളിപ്പൊയ്കയിലെത്തും. ചെറിയ പെയ്കയില്‍ പെഡല്‍ ബോട്ടുകളും തുഴബോട്ടുകളുമുണ്ട്. കളിപ്പൊയ്കയുടെ ഏതാണ്ട് മധ്യഭാഗത്ത് തേക്കടി തടാകത്തിലെ ഉണങ്ങിയ മരക്കുറ്റികള്‍ പോലെ ഒരു ഉണങ്ങിയ കണ്ടല്‍ മരം. അതില്‍ നിറയെ നീര്‍ക്കാക്കയും കൊക്കുകളും.
നീര്‍ക്കാക്കകള്‍ ഒരുവട്ടം നീറ്റിലിറങ്ങിയാല്‍ ചിറകുകള് വിരിച്ച് ഈ മരത്തിന് മുകളില്‍ വന്നിരിക്കും. നനഞ്ഞൊട്ടിയ ചിറകുകള് കാറ്റിലുണക്കാനാണിങ്ങനെ നിവര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ചിലപ്പോള്‍ ചുണ്ടില്‍ ഏതെങ്കിലും പരല്‍ മത്സ്യങ്ങളുമുണ്ടാകും.
ഈ കണ്ടല്‍ കാടുകള്‍ പല പക്ഷികളുടെയും ആവാസകേന്ദ്രം കൂടെയാണ്. സുരക്ഷിതമായി മുട്ടയിടാനും വിരിയിക്കാനും കണ്ടല്‍കാടുകള്‍ ഇവര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്.സുരക്ഷിതമായി മുട്ടയിടാന്‍ മത്സ്യങ്ങള്‍ കണ്ടല്‍ വേരുകളെ ആശ്രയിക്കാറുണ്ട്. ഇതുകൊണ്ടുതന്നെയാണ് കണ്ടല്‍ വനങ്ങള്‍ അതീവ പ്രാധാന്യമുളള ജൈവ വൈവിധ്യ കേന്ദ്രങ്ങളായി അറിയപ്പെടുവന്നത്.
വെറ്റ് ലാന്റുകളൊക്കെ വെയ്സ്റ്റ് ലാന്റുകളായിട്ടായിരുന്നു പലരും കണ്ടിരുന്നത്. എന്നാല്‍ സരോവരം, കണ്ടല്‍ പാര്ക്കായതോടെ അതിന്റെ ജൈവവൈവിധ്യത്തെ ഒരു പരിധിവരെ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് നഗര ഹൃദയത്തിലെ സംരക്ഷിത പച്ചതുരുത്താണ് സരോവരം ബയോ പാര്‍ക്ക്. ഒരു കാലത്ത് നഗരം വീര്‍പ്പുമുട്ടിച്ച കണ്ടല്‍കാടുകളിലെ നീര്‍ക്കാക്കകളും പക്ഷികളും ചിത്രശലഭങ്ങളും ചെറുമീനുകളും ഭൂമിയുടെ അവകാശികളായി ഇവിടെ സുരക്ഷിതമായി ജീവിക്കുന്നു.
കേരള മുഖ്യമന്ത്രി വി .എസ് ൨അച്ചുടാനതറെയും ,എം.എല്‍,എ ,എ, പ്രദീപ് കുമാറിന്റെയും ചിട്ടയായ പ്രവര്‍ത്തനം ആണ് ഇത്തരം ഒരു ബയോ പാര്‍ക്ക് യാധാര്ത്യമാകുവാന്‍ സാധിച്ചത് ,,,,,,,,,,,,,,
പിണറായി സഖാവേ ഇപ്പോള്‍ പാര്‍ട്ടിയാണു ശരി
പി സുരേന്ദ്രന്റെ തുറന്ന കത്ത്
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തില്‍ സ്വത്വവാദവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച സജീവമാണല്ലോ?. സ്വത്വവാദം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് താങ്കള്‍ വ്യക്തമാക്കുകയും ചെയ്തു. വൈകിയാണെങ്കിലും മുസ്ലിം മതമൗലിക വാദത്തെ ശക്തമായി എതിരിടാന്‍ താങ്കള്‍ ആര്‍ജവം കാണിച്ചു. കേരളത്തിലെ ഒരു എളിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അങ്ങേക്ക് എന്റെ അഭിനന്ദനങ്ങള്‍. മുമ്പും പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ നിശബ്ദരായപ്പോള്‍ മുസ്‌ലിം മത തീവ്രവാദത്തിനെതിരെ ശബ്ദിക്കാന്‍ താങ്കള്‍ ധീരത കാണിച്ചിട്ടുണ്ട്.
താങ്കളെപ്പോലുള്ള ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്ത് കഴിഞ്ഞിട്ടും സാംസ്‌കാരിക രംഗത്ത് സ്വത്വവാദത്തിന്റെയും വംശീയവാദത്തിന്റെയും നിഴലുകള്‍ വീണു കിടക്കുന്ന മുസ്‌ലിം മതമൗലികവാദികളുമായുള്ള തന്റെ ബാന്ധവം കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടരുകയും ചെയ്യുന്നു. സ്വത്വവാദത്തിന്റെ മറപിടിച്ച് കടുത്ത വംശീയവാദമാണ് കുഞ്ഞഹമ്മദും പോക്കറും ഉയര്‍ത്തിയതെന്ന് താങ്കളുടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. വംശീയ വാദം എന്നത് അപരനോടുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവും പടര്‍ത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. ആര്‍ എസ് എസ് പോലുള്ള ഹിന്ദു രാഷ്ട്ര വാദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനകളും മുസ്‌ലിം മതമൗലികവാദ സംഘടനകളും വംശീയവാദത്തിന്റെ വക്താക്കളാണ്.
എന്നാല്‍ ഇതേ ആശയങ്ങള്‍ സി പി ഐ എമ്മിലേക്ക് ഒളിച്ചുകടത്തപ്പെട്ടത് എങ്ങിനെയാണ്. കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രചരിപ്പിക്കുന്നത് സ്വത്വവാദമേയല്ല, അതിന്റെ ഫാസിസ്റ്റ് പ്രകടനമായ വംശീയവാദമാണ്. മതവിശ്വാസികളും മതപരമായ അനുഷ്ഠാനങ്ങളും മറ്റ് പരമ്പരാഗതമായ ആചാരങ്ങള്‍ നിലനിര്‍ത്തുന്നവരും അതേസമയം മതേതരമായ പൊതു ജീവിതം നിലനില്‍ക്കണമെന്ന് കരുതുന്നവരുമായ മഹാഭൂരിഭാഗം വരുന്ന ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുസ്‌ലിംകളെ വേട്ടയാടുന്നവരായി ചിത്രീകരിച്ചുകൊണ്ട് കെ ഇ എന്‍ നടത്തുന്ന വൃത്തിക്കെട്ട പ്രചാരണങ്ങള്‍ അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ. ഹിന്ദുക്കള്‍ ഫാസിസ്റ്റ് വത്കരിക്കപ്പെടാത്തത് കൊണ്ടാണ് ബി ജെ പിക്ക് ഇപ്പോഴും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്തത്.
അതേസമയം മുസ്‌ലിം സമൂഹത്തിന് മേല്‍ക്കൈയുള്ള കേരളത്തില്‍ ആ മതത്തിന്റെ പേരില്‍ സ്വത്വവാദവും വംശീയ വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇത് അങ്ങയെപ്പോലുള്ളവര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഭാവിയില്‍ അത് വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. കേരളത്തില്‍ സി പി ഐ എം പോലുള്ള രാഷ്ട്രീയ സംഘടനകളുടെ ഉജ്വലമായ സെക്യുലര്‍ ബോധമാണ് കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെ അടിത്തറ.
തീവ്രവാദത്തെയും ഭീകരവാദത്തെയും ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒരേ നാണയത്തില്‍ കാണാനാണ് സി പി ഐ എം പഠിപ്പിച്ചത്. ഈ നിലപാടില്‍ നിന്ന് ഒരിക്കലും സി പി ഐ എം പിന്നോട്ടു പോവരുത്. കെ ഇ എന്‍ കുഞ്ഞഹമ്മദും പോക്കറും പുരേഗമന കലാസാഹിത്യ സംഘത്തിലൂടെ ഒളിച്ചു കടത്തികൊണ്ടുവന്ന വംശീയ വാദം ഇടതുപക്ഷ വീക്ഷണമായി പാര്‍ട്ടിയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ ഇവര്‍ വിജയം നേടി.
ഇതിന്റെ ആപത്ത് തിരിച്ചറിഞ്ഞുകൊണ്ടാണ് ആറു വര്‍ഷം മുമ്പ് സാംസ്‌കരിക രംഗത്തെ ബിന്‍ലാദന്‍മാര്‍ എന്ന ലേഖനം ഞാന്‍ എഴുതിയത്. പക്ഷെ പാര്‍ട്ടി അത് കാര്യമായെടുത്തില്ല. എന്നാല്‍ കുഞ്ഞഹമദിനെ പോലുള്ളവരുടെ വികലവും അശ്ലീലം നിറഞ്ഞതുമായ വംശീയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം സാംസ്‌കാരികരംഗത്ത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എം എന്‍ വിജയന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്നത് കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ ഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നു.
ഫാഷിസത്തിനെതിരേ എപ്പോഴും ഉണര്‍ന്നിരുന്ന മനസ്സാണ് വിജയന്‍ മാഷിന്റേത്. ഇരവാദികള്‍ക്ക് അവരുടെ വംശീയ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ പ്രചരിപ്പിക്കാന്‍ വിജയന്‍മാഷിന്റെ സാന്നിധ്യം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കെ ഇ എന്‍ കുഞ്ഞുമുഹമ്മദും പോക്കറും തിരിച്ചറിഞ്ഞു. വിജയന്‍ മാഷെ പുറത്താക്കുകയോ, അല്ലെങ്കില്‍ അദ്ദേഹം പുറത്തു പോവുകയോ ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു.
കേരളത്തിലെ മുസ്‌ലിം തീവ്രവാദ സംഘടനയുടെ കനത്ത പിന്തുണ ഇര വാദികള്‍ക്ക് ലഭിച്ചിരുന്നു. വിജയന്‍ മാഷ്‌ക്ക് നേരെ വേട്ടയാടി ഇരവാദികള്‍ വിജയിച്ചു. പിന്നീട് ഇവരുടെ അഴിഞ്ഞാട്ടമാണ് സി പി ഐ എമ്മിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടന്നത്. അതോടെ സാമുദായികവും വംശീയവുമായ അസ്വസ്തകള്‍ പെരുകി.
മലയാളിയുടെ ഓണത്തെ പോലും ഇരവാദികള്‍ ഫാഷിസ്റ്റ് വല്‍ക്കരിച്ചു. പി കുഞ്ഞിരാമന്‍ നായരെയും പൂന്താനത്തെയും ഒക്കെ കേവലമെരു സവര്‍ണ്ണ കാവ്യബോധത്തിന്റെ വക്താക്കള്‍ മാത്രമായി പു ക സയ്ക്കകത്തുനിന്നുകൊണ്ട് കെ ഇ എന്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കപ്പെടരുതായിരുന്നു. ഇത് ഫാഷിസ്റ്റുകളെയാണ് സഹായിക്കുക. സി പി എമ്മിന്റെ ചെലവില്‍ വംശീയത പ്രചരിപ്പിക്കപ്പെട്ടത് ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരില്‍ കടുത്ത വേദനയും അമര്‍ഷവുമുണ്ടാക്കി.
വന്‍തോതില്‍ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ ഈ പ്രസ്ഥാനത്തെ ഉപേക്ഷിക്കാന്‍ കാരണമായത് ഇരവാദികളുടെ അസഹിഷ്ണുതയും വെറുപ്പും സഹനീയമല്ലാത്തതുകൊണ്ടുമായിരുന്നു. എം എന്‍ വിജന്‍ പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോയതോടെ സി പി ഐ എമ്മിനുണ്ടായ നഷ്ടത്തിന്റെ ആഴത്തെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? സാംസ്‌ക്കാരിക രംഗത്ത് സി പി ഐ എം നേരിട്ട അപചയങ്ങളുടെ തുടക്കം അവിടെ നിന്നാണ്.
വിജയന്‍മാഷിന്റെ ചിന്താ സ്വാതന്ത്ര്യത്തേയും വിമര്‍ശനാത്മക സ്‌നേഹാര്‍ദതയേയും അംഗീകരിച്ചുകൊണ്ടു അദ്ദേഹത്തെ പ്രസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ അങ്ങേക്ക് സാധിക്കേണ്ടതായിരുന്നു. എങ്കില്‍ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരനെ സാംസ്‌കാരിക കേരളം ആദരിച്ചേനെ. സാംസ്‌ക്കാരിക രംഗത്തു നിന്ന് ഇത്രയേറ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും കൊഴിഞ്ഞു പോക്ക് പാര്‍ട്ടിക്ക് നേരിടേണ്ടി വരികയുമില്ലായിരുന്നു.
ഇടതുപക്ഷ വേഷമണിഞ്ഞ വംശീയവാദികള്‍ അങ്ങയേയും സി പി ഐ എമ്മിനെയും ചതിക്കുകയായിരുന്നു. അങ്ങയെ മുഖസ്തുതികൊണ്ട് പ്രീണിപ്പിക്കുകയും അങ്ങയുടെ മറപറ്റി ഈ കാലഘട്ടത്തിന്റെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ വേരുപിടിപ്പിക്കുകയാണ് ഇരവാദികള്‍ ചെയ്തത്. മുഖസ്തുതിയില്‍ വീഴുന്നത് കമ്മ്യൂണിസ്റ്റുകളുടെ ദുര്‍ഗതിയാണ്. അതിനാല്‍ കുറേകൂടി ആഴത്തില്‍ ഈ വിഷയം പഠിക്കണം.
ഇരവാദികളെ പാര്‍ട്ടിയില്‍ കയരൂരി വിടരുത്. ഒന്നുകില്‍ അവരെ യഥാര്‍ത്ഥ ഇടതുപക്ഷക്കരായി പരിവര്‍ത്തിപ്പിക്കുക. അല്ലെങ്കില്‍ അവര്‍ക്ക് പുറത്തേക്ക് വഴികാണിക്കുക. ഇപ്പോള്‍ ബാധിച്ച ഇരുട്ടിനെ തോല്‍പ്പിക്കാന്‍ വിജന്‍മാഷിന്റെ വെളിച്ചം സ്വീകരിക്കുക. അങ്ങയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍.