Tuesday, September 28, 2010

പദ്മിനി റാവു അപമാനിക്കപെട്ടു








ഇന്ത്യന്‍ സംഗീതത്തിന്റെ അംബാസിഡറായി അറിയപ്പെടുന്ന ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞയാണ്‌ പത്മിനി റാവു. ഹിന്ദുസ്ഥാനി സംഗീതത്തെ ലോകമെങ്ങമുളള ആസ്വാദകരിലേക്ക്‌ എത്തിച്ച മഹത്തായ സംഗീതജ്ഞ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പത്മിനി റാവുവിന്റെ രണ്ട്‌ ദശകം പഴക്കമുള്ള തംബുരു എയര്‍ലൈന്‍സുകാരുടെ അശ്രദ്ധമൂലം പൊട്ടിത്തകര്‍ന്ന സംഭവം സംഗീത പ്രേമികളെ വിഷമിപ്പിക്കുന്നതാണ്‌.

ഇരുപത്‌ വര്‍ഷത്തിലധികമായി നിധി പോലെ സൂക്ഷിക്കുന്ന തംബുരു സ്വകാര്യ എയര്‍ലൈന്‍സുകാര്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ തകര്‍ന്നത്‌.
കൊച്ചിയില്‍ സംഘടിപ്പിച്ച ഹിന്ദുസ്‌ഥാനി കച്ചേരിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പത്മിനി റാവു.

മട്ടാഞ്ചേരിയില്‍ സംഗീതസംഘടനയായ മ്യൂസിക്കല്‍ മീറ്റും ശുദ്ധകല്യാണും ചേര്‍ന്നു സംഘടിപ്പിച്ച ഹിന്ദുസ്‌ഥാനി കച്ചേരിക്കെത്തിയ പത്മിനി പകരം ഇലക്‌ട്രോണിക്‌ തംബുരു വാടകയ്‌ക്കെടുത്താണു 45 മിനിട്ട്‌ നീണ്ട കച്ചേരി അവതരിപ്പിച്ചത്‌.
കേരളത്തില്‍ ആദ്യമായെത്തുന്ന ലോകപ്രശസ്‌ത സംഗീതജ്ഞ യുടെ വരവ്‌ ആഘോഷിക്കാനുള്ള ഒരുക്കമായിരുന്നു എങ്ങും. എന്നാല്‍ വിമാനമിറങ്ങിയപ്പോള്‍ പതിവായി കൂടെ കൊണ്ടു പോകാറുളള തംബുരു തകര്‍ന്നുപോയ കാര്യമാണ്‌ അവര്‍ അറിയുന്നത്‌. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ആസ്വാദ കമനസുകളില്‍ ഹിന്ദുസ്‌ഥാനിസംഗീതം പെയ്യിച്ച പത്മിനി റാവു ആദ്യമായാണു കേരളത്തില്‍ സംഗീതപരിപാടിക്ക്‌ എത്തിയത്‌.


മുംബൈയില്‍നിന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍ തംബുരു കൈവശം കൊണ്ടുവരുന്നതിനെ എയര്‍ലൈന്‍സ്‌ അധികൃതര്‍ എതിര്‍ത്തതാണ്‌. ഒരു സംഗീതോപകരണമാണെന്ന പരിഗണന നല്‍കിയാണ്‌ പിന്നീട്‌ യാത്ര അനുവദിച്ചത്‌. എന്നാല്‍ എയര്‍ലൈന്‍സുകാര്‍ അത്തരം ഒരു പരിഗണനയും നല്‍കാതെ തംബുരു കാബിന്‍ ബാഗേജില്‍ മാറ്റിയിട്ടു.


ലോകമെങ്ങും സഞ്ചരിക്കുന്ന ഈ സംഗീതജ്‌ഞയ്‌ക്കു ജീവിതത്തി ലാദ്യമായാണ്‌ ഇത്തരമൊരു ദുരനുഭവം. സംഗീതോപകരണത്തെ മാരകാ യുധമെന്നപോലെ പരിഗണിച്ച സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കാണിച്ച അഹംഭാവം ശിക്ഷിക്കപ്പെടേണ്ടതാണ്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ബാഗേജുകളുടെ കൂട്ടത്തില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ ലഭിച്ച തംബുരു രണ്ടായി പൊട്ടിപ്പോയിരുന്നു.


പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയുടെ ശിഷ്യയായ പത്മിനി കാനഡയിലാണു സ്‌ഥിരതാമസം. 15ാം വയസില്‍ മുംബൈയില്‍ സിത്താര്‍ പഠനത്തോടെ സംഗീതരംഗത്ത്‌ അരങ്ങേറിയ പത്മിനി ഹിന്ദുസ്‌ഥാനി സംഗീതത്തിലെ ഉന്നത പ്രതിഭകളിലൊരാളായി വളരുകയായിരുന്നു.


ആരോടും പരിഭവമില്ലാതെ മടങ്ങിയെങ്കിലും പത്മിനിക്ക്‌ സംഭവിച്ച ദുരന്തം നാളെ ഒരാള്‍ക്ക്‌ സംഭവിക്കരുതെന്ന്‌ നമ്മുടെ ഭരണകൂടം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ആതിഥ്യമര്യാദകള്‍ എയര്‍ലൈന്‍സുകാരുടെ നിര്‍ബന്ധ ബുദ്ധിയിലും അഹങ്കാരത്തിലും തകര്‍ന്നുതരിപ്പണമാകും.

Monday, September 27, 2010

സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?

സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?
എം.എന്‍ .കാരശ്ശേരി .
സി.ആര്‍. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.

നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്‌ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്‌നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന്‍ ഫണ്ടുകൊ
ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'

ആര്‍.എസ്.എസ്സിന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി: 'ഇല്ല.'
അദ്ദേഹം വിശദീകരിക്കുന്നു: 'പിന്നെ സോളിഡാരിറ്റിയുമായി സമരത്തിനില്ല എന്ന നിലപാടൊന്നും കമ്യൂണിസ്റ്റുകാര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അമരാവതിയില്‍ വിമോചനസമരക്കാരനായ ഫാ.വടക്കന്‍ നടത്തിയ സമരത്തിലാണ് എ.കെ.ജി. ഇടപെട്ടത്.'

ഒപ്പം
സമരം ചെയ്യുന്നവരുടെ പ്രേരണ പ്രധാനമല്ലേ? അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടോ എന്നതും അങ്ങനെയുണ്ടെങ്കില്‍ അത് ഏത് ഉദ്ദേശ്യത്തിന്, ആര് കൊടുക്കുന്നു എന്നതും അന്വേഷിക്കേണ്ടതല്ലേ? അതൊന്നും തന്റെ വിഷയമല്ല എന്ന് നീലകണ്ഠനെപ്പോലുള്ള പൊതുപ്രവര്‍ത്തകന് ഉദാസീനനാവാന്‍ കഴിയുമോ?

ങ്കില്‍പ്പിന്നെ, കുത്തകമുതലാളിമാരോ സാമ്രാജ്യത്വശക്തികളോ കൊടുക്കുന്ന ഫണ്ടു വാങ്ങി ഒരു പണിയും എടുക്കാന്‍ പാടില്ല എന്ന് നീലകണ്ഠനെപ്പോലുള്ളവര്‍ നിലപാടെടുക്കുന്നതിന്റെ യുക്തിയെന്താണ്? 'ദൈവികഭരണ' (ഹുകൂമത്തെ ഇലാഹി) സ്ഥാപനം സ്വന്തം ലക്ഷ്യമായി അംഗീകരിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. അവരുടെ യുവജനവേദിയാണ് സോളിഡാരിറ്റി (2003). അവര്‍ക്ക് ഫണ്ട് കിട്ടുന്നുണ്ടെങ്കില്‍ അത് ഈയൊരു ഉദ്ദേശത്തിനുവേണ്ടി വല്ലവരും കൊടുക്കുന്നതാവും. മുഖ്യധാരയിലേക്ക് പ്രവേശനം കിട്ടുന്നതിനുവേണ്ടിയും മുസ്‌ലിം ചെറുപ്പക്കാരെ സ്വന്തം അണികളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയും ആണ് പരിസ്ഥിതി- ദളിത്-ആദിവാസി സമരങ്ങളിലും മറ്റു പൗരാവകാശപ്രസ്ഥാനങ്ങളിലും സോളിഡാരിറ്റിക്കാര്‍ അണിചേരുന്നത്. സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കുക എന്നതാണ് അവരുടെ ആദ്യത്തെ പദ്ധതി. അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനവും മാന്യതയും ഉണ്ടാക്കിക്കൊടുക്കുന്ന തരത്തില്‍ നീലകണ്ഠനെപ്പോലുള്ളവര്‍ പെരുമാറുന്നത് ആലോചനക്കുറവാണ്.

സാമ്രാജ്യത്വത്തിനോ കുത്തകമുതലാളിത്തത്തിനോ ഫ്യൂഡലിസത്തിനു തന്നെയോ ഉണ്ടാക്കാന്‍ കഴിയുന്നതിനെക്കാള്‍ എത്രയോ വലുതാണ് മതരാഷ്ട്രവാദികളുടെ വിഭാഗീയതയ്ക്ക് ഉണ്ടാക്കാന്‍കഴിയുന്ന സാമൂഹികവിപത്തുകള്‍.
അഴിമതിയെക്കാള്‍ എത്രയോ വലിയ ആപത്താണ് വര്‍ഗീയത. ഒരാളോ ഒരുകൂട്ടം ആളുകളോ സ്ഥാനത്തുനിന്നു പോയാല്‍ അഴിമതിയുടെ പ്രശ്‌നം തീരും. വര്‍ഗീയതകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തലമുറകളിലേക്ക് നീണ്ടുചെല്ലും. ആയിരം കൊല്ലംമുന്‍പു നടന്ന കുരിശുയുദ്ധങ്ങളുടെ ഓര്‍മ ഇപ്പോഴും പാശ്ചാത്യരെയും പൗരസ്ത്യരെയും വേട്ടയാടുന്നത് ഉദാഹരണം. ഈയിടെ ഇറാഖിലേക്ക് അമേരിക്കന്‍ സൈന്യം നീങ്ങുമ്പോള്‍പോലും അതിന്റെ ഓര്‍മ ഉണര്‍ന്നു. മറ്റെന്തിനും എന്തെങ്കിലും പരിഹാരമുണ്ട്; മതവര്‍ഗീയത സൃഷ്ടിക്കുന്ന കൊടൂരതകള്‍ക്ക് അതില്ലതന്നെ.

മറ്റൊരുദാഹരണത്തിലൂടെ ഇതൊന്നുകൂടി വിശദമാക്കാം:
കേരളത്തില്‍ മതവര്‍ഗീയത തീരെ ഇല്ലാത്ത ഒരവസ്ഥ ഇന്നത്തെ കേരളീയരെല്ലാം ഒരു പ്രത്യേക പാനീയം കുടിക്കുന്നതുകൊണ്ടുമാത്രം ഉണ്ടായിത്തീരും എന്നുറപ്പുണ്ടെങ്കില്‍ അതു കുടിക്കാം എന്ന് ഞാന്‍ പറയും. ആ പണിയുണ്ടാക്കുന്ന നാശം ഒന്നോ രണ്ടോ തലമുറ കൊണ്ടുതീരും. വര്‍ഗീയതയ്ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന നാശം ഇത്രയെന്ന്, ഇത്ര കാലത്തേക്കെന്ന് ആര്‍ക്കു പറയാം?
പാനീയം പ്രവര്‍ത്തിക്കുന്നത് ശരീരത്തിലാണ്. മനസ്സിനെയും വ്യക്തിബോധത്തെയുമൊക്കെ അതിന് ചെറുതായി സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. എന്നാലും എത്ര കാലത്തേക്ക്? വര്‍ഗീയതയുടെ പ്രവര്‍ത്തനമെല്ലാം വികാരത്തിലാണ്. അത് വിവേകം നശിപ്പിച്ച് ശരീരത്തെ ഒരായുധമാക്കി രൂപാന്തരപ്പെടുത്തുന്നു; പിന്നെ ഓര്‍മയായും ചരിത്രമായും കോലം മറിഞ്ഞ് അനന്തര തലമുറകളുടെ ബോധത്തില്‍ പ്രതികാരാഗ്‌നിയായി കുടിപാര്‍ക്കുന്നു... ഉത്തരേന്ത്യയില്‍ വിഭജനകാലത്തെ ഒരു വെട്ട് എത്രയോ വേഗം ബോധത്തിലേക്ക് ഉണര്‍ന്നെത്തി ആറുപതിറ്റാണ്ടിനുശേഷവും പുതിയ വെട്ടുകള്‍ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു...

സമരം ചെയ്യുന്നവര്‍ ഒപ്പമുള്ളവന്റെ സ്വഭാവവും ലക്ഷ്യവും ശ്രദ്ധിക്കാതിരുന്നാല്‍ വരുന്ന ആപത്തിന് നമ്മുടെ സമീപകാലചരിത്രത്തില്‍നിന്ന് തെളിവ് തരാം.
1. തുര്‍ക്കി ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി മുസ്‌ലിങ്ങള്‍ ആരംഭിച്ചതും ഗാന്ധിജി, അബുല്‍ക്കലാം ആസാദ് മുതലായ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണകൊടുത്തതുമായ ഖിലാഫത്ത്്പ്രസ്ഥാന(1919)ത്തിന്റെ കഥയെടുക്കാം: ബ്രിട്ടീഷ്‌വിരുദ്ധസമരത്തിന് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സഹകരണം നേടുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ജനാധിപത്യത്തിനുവേണ്ടി വാദിച്ച കോണ്‍ഗ്രസ്സാണ് രാജാധിപത്യത്തിനുവേണ്ടിയുള്ള ആ സമരത്തിന് പിന്തുണ കൊടുത്തത്! മലബാറില്‍ അത് വലിയ പൊട്ടിത്തെറിക്ക് (1921) വഴിവെച്ചു. തുര്‍ക്കി ജനകീയ റിപ്പബ്ലിക്കാവുകയും അതിന്റെ പ്രസിഡന്റ് കമാല്‍പാഷ ഖിലാഫത്ത് റദ്ദാക്കുകയും (1924) ചെയ്തതോടെ ആ സമരം എന്തായിത്തീര്‍ന്നു എന്നാലോചിച്ചുനോക്കുക! ദേശീയപ്രസ്ഥാനത്തിലെ വര്‍ഗീയവിഘടനത്തിന് പശ്ചാത്തലമൊരുക്കിയതില്‍ ഖിലാഫത്ത്പ്രസ്ഥാനത്തിനും പങ്കില്ലേ? ആ സമരത്തിന് പിന്തുണകൊടുക്കുന്നതിലൂടെ മതവിഭാഗീയത വളരുമെന്ന് അന്ന് മുഹമ്മദലി ജിന്ന നല്കിയ താക്കീത് സത്യമായി പുലര്‍ന്നില്ലേ?

2. ഇതേ ജിന്നയുടെ നേതൃത്വത്തില്‍ 1940-കളില്‍ മതദേശീയതാവാദം ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ പിന്തുണയ്ക്കുകയുണ്ടായി. ദ്വിരാഷ്ട്രവാദത്തെ 'പാകിസ്താന്റെ സ്വയം നിര്‍ണായകാവകാശം' എന്ന കണക്കിലാണ് കമ്യൂണിസ്റ്റുകാര്‍ ന്യായീകരിച്ചത്. ഉത്തരേന്ത്യയില്‍ മുസ്‌ലിം കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന പല കമ്യൂണിസ്റ്റുകാരും മുസ്‌ലിംലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകപോലും ഉണ്ടായി. മുസ്‌ലിങ്ങളുടെ അനുഭാവം നേടി പാര്‍ട്ടി വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പാകിസ്താന്‍ രൂപംകൊണ്ട് അഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. ലീഗുകാരായി കോലംമാറിയ കമ്യൂണിസ്റ്റുകാര്‍ ലീഗുകാരായിത്തന്നെ തുടര്‍ന്നു! അങ്ങനെയാണ് ആ 'സ്വയംനിര്‍ണായകാവകാശം' കലാശിച്ചത്.

3. അടിയന്തിരാവസ്ഥക്കാലത്ത്(1975-1977) പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ ആര്‍.എസ്.എസ്. രംഗത്തുണ്ട്. അവരുമായി കൂട്ടുകൂടുന്നതിനെപ്പറ്റി പലര്‍ക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും ആര്‍.എസ്.എസ്സിന് പ്രകടമായ സ്വാധീനമുള്ള ജനസംഘം എന്ന പാര്‍ട്ടിയെ ഒപ്പംകൂട്ടാന്‍ ജയപ്രകാശ് നാരായണ്‍ മടിച്ചില്ല. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ രൂപംകൊണ്ടതും നിജലിംഗപ്പകോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി, ജനസംഘം മുതലായ പാര്‍ട്ടികളുടെ സമുച്ചയവും ആയ ജനതാപാര്‍ട്ടി(1977) തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് കേന്ദ്രത്തില്‍ മന്ത്രിസഭയുണ്ടാക്കി. അന്നുണ്ടായ മൊറാര്‍ജിമന്ത്രിസഭയില്‍ എ.ബി.വാജ്‌പേയി വിദേശകാര്യ
മന്ത്രിയും എല്‍.കെ.അദ്വാനി വാര്‍ത്താവിതരണവകുപ്പ് മന്ത്രിയും ആയിരുന്നു. അങ്ങനെയാണ് നമ്മുടെ പൊതുമണ്ഡലത്തില്‍ ഹിന്ദുവര്‍ഗീയരാഷ്ട്രീയത്തിന് മാന്യത കിട്ടുന്നത്. ജനതാപാര്‍ട്ടി ആഭ്യന്തര കലഹത്തിലൂടെ വഴിപിരിഞ്ഞപ്പോള്‍ ജനസംഘക്കാര്‍ രൂപം കൊടുത്ത ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സൃഷ്ടിക്കുവാന്‍ പിന്നീട് എത്ര കുറച്ച് കാലമേ വേണ്ടിവന്നുള്ളൂ എന്ന് ആലോചിച്ചുനോക്കുക.
ഇത്തരം ചരിത്രാനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത്: വിവേകംകൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ വികാരംകൊണ്ടു പ്രവര്‍ത്തിക്കുന്ന കൂട്ടരെ ഒപ്പംകൂട്ടുന്നത് ബുദ്ധിയാവില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ ആശയങ്ങളെ എതിര്‍ത്തിട്ടുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അവയെല്ലാം അംഗീകരിക്കുന്നുണ്ട്. പിന്നെ എന്തിന് അവരെ അകറ്റിനിര്‍ത്തണം എന്നൊരു ചോദ്യമുണ്ട്.
മറുപടി: കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോ അവരുടെ ഉപസംഘങ്ങളോ ആയുധപരിശീലനം നടത്തിയതിന് തെളിവൊന്നുമില്ല. എങ്കിലും ഇക്കാണുന്ന ജനാധിപത്യ-മതേതര മുഖം അവരുടെ തത്കാലത്തെ മുഖംമൂടി മാത്രമാണ്.
സാഹചര്യത്തെളിവുകള്‍:

1. വോട്ട് ചെയ്യുന്നത് നിഷിദ്ധം(ഹറാം) ആണ് എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ വന്നത്(1941). അടിയന്തിരാവസ്ഥയെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പ്(1977) മുതല്‍ വോട്ട് ചെയ്യാന്‍ ആരംഭിച്ചു. അന്ന് കോണ്‍ഗ്രസ്‌വിരുദ്ധം. പിന്നെ വ്യക്തിയെ നോക്കി വോട്ടുചെയ്യും എന്നായി. കുറച്ചുകഴിഞ്ഞപ്പോള്‍ മൂല്യാധിഷ്ഠിതമായി സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുതുടങ്ങി. ജമാഅത്തെ ഇസ്‌ലാമി സ്വയം ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് എന്ന സത്യം തുറന്നുപറഞ്ഞത് ഇപ്പോള്‍ മാത്രമാണ്(2009). നീണ്ട ആറുപതിറ്റാണ്ടുകാലം ആ വസ്തുത ഒളിച്ചുവെച്ചു എന്നര്‍ഥം!
2. പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന മതരാഷ്ട്രവാദത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നുണ്ട്. 1977-ല്‍ അധികാരത്തില്‍ വന്ന പട്ടാളഭരണാധികാരി സിയാവുല്‍ഹഖ് പാകിസ്താനില്‍ മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അവിടെ എന്നപോലെ ഇവിടെയും കൊടുത്ത പിന്തുണ ഉദാഹരണം.
3. മൗദൂദിയെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും ആശയത്തെയോ ഇവര്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ അപകടം പിടിച്ച ആശയങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ അവരിപ്പോഴും ധാരാളമായി വില്ക്കുന്നുണ്ട്.
ഇതില്‍നിന്ന് അനുമാനിക്കാവുന്നത്: പറ്റിയ സന്ദര്‍ഭം വരുമ്പോള്‍ അവരുടെ യഥാര്‍ഥ ഫാസിസ്റ്റുദംഷ്ട്ര പുറത്തുവരും.

നി, സ്വന്തം നിലപാട് ന്യായീകരിക്കാന്‍ സി.ആര്‍.നീലകണ്ഠന്‍ കൊണ്ടുവന്ന എ.കെ.ജി.യുടെ ഉദാഹരണത്തിലേക്ക് വരാം. എന്താണ് എ.കെ.ജി. ചെയ്തത്? കുടിയിറക്കിനെതിരായ ഫാ. വടക്കന്റെ (1919-2002)സമരത്തില്‍ സഹകരിച്ചു. വടക്കന്‍ ഒരു വ്യക്തിയാണ്; ആശയമല്ല. അദ്ദേഹത്തിന്റെ സംഘത്തില്‍ ഉള്ളത് തൊഴിലാളികളാണ്; ആശയപ്പോരാളികളല്ല. അവരുടെ ലക്ഷ്യം സ്വന്തം കുടികിടപ്പ് എന്ന ജനാധിപത്യാവകാശം വീണ്ടുകിട്ടലാണ്; അല്ലാതെ ക്രൈസ്തവരാഷ്ട്രസ്ഥാപനമല്ല. അദ്ദേഹം കൊണ്ടുനടന്ന സംഘടനയുടെ പേര്: കര്‍ഷകത്തൊഴിലാളി പാര്‍ട്ടി (കെ.ടി.പി: 1962) ഇ.എം.എസ്സിന്റെ ഒന്നാമത്തെ മന്ത്രിസഭ(1957) യെ മറിച്ചിടാന്‍ വിദേശധനത്തിന്റെ സഹായത്തോടെ നടന്ന വിമോചനസമരത്തിന്റെ (1959) മുന്നണിപ്പോരാളികളില്‍പ്പെടുന്ന അച്ചനെ ഇ.എം.എസ്സിന്റെ രണ്ടാമത്തെ മന്ത്രിസഭ (1967)യെ കാര്യമായി പിന്തുണച്ചവരുടെ കൂട്ടത്തിലും കാണാം. ആ മന്ത്രിസഭ തകര്‍ന്നുപോകാനുള്ള (1969) മുഖ്യകാരണം അച്ചന്റെ പ്രധാന അനുയായിയും മന്ത്രിയുമായ ബി. വെല്ലിംഗ്ടനെതിരായ അഴിമതി ആരോപണം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഇ.എം.എസ്സ്. വിസമ്മതിച്ചതാണ്.
ഒന്നാലോചിച്ചു പറയൂ: ഇമ്മട്ടിലുള്ള ഒരു രാഷ്ട്രീയനേതാവിന്റെ തൊഴിലാളിസമരത്തോട് സഹകരിക്കുന്നതും മതരാഷ്ട്രവാദികള്‍ക്ക് പൊതുമണ്ഡലത്തില്‍ മാന്യത നേടിക്കൊടുക്കുന്നതും തുല്യമാണോ?
ആര്‍.എസ്.എസ്. ഇത്തരം സമരങ്ങള്‍ക്ക് വരില്ലെന്ന് നീലകണ്ഠന്‍ പറയുന്നു. വന്നാല്‍ എന്തു ചെയ്യും? ഒപ്പം കൂട്ടേണ്ടി വരില്ലേ? എന്ത് യുക്തി പറഞ്ഞ് അവരെ മാറ്റി നിര്‍ത്തും?
അപ്പോള്‍ 'ഭൂരിപക്ഷവര്‍ഗീയത, ന്യൂനപക്ഷവര്‍ഗീയതയെക്കാള്‍ ആപത്താണ്' എന്ന പഴയ പല്ലവി പാടുമോ? അത്തരം വാദങ്ങളൊക്കെ ആകാവുന്നതിലേറെ അബദ്ധമാണ് എന്ന് ഈയിടെ നടന്ന മുംബൈ ഭീകരാക്രമണത്തിലൂടെ (26/11/2008) തെളിഞ്ഞുകഴിഞ്ഞതാണ്- നൂറുകോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാരാജ്യത്തെ വെറും പത്തുപേരാണ് മൂന്നുദിവസം വിറപ്പിച്ചുനിര്‍ത്തിയത്!

സോളിഡാരിറ്റിക്കാര്‍ക്ക് കേരളത്തിലെ പ്രകൃതിയുടെയും ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങളില്‍ ഉണ്ടെന്ന് ഭാവിക്കുന്ന തരം താത്പര്യം മതപാരമ്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉണ്ടോ? സംശയമാണ്. അവരുടെ പ്രഥമ പരിഗണനയിലുള്ള മുസ്‌ലിം സമൂഹത്തില്‍ സ്ത്രീകള്‍ പലതരം വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ആ അന്യായങ്ങള്‍ക്കു നേരെ മൗനം പാലിക്കുന്ന കൂട്ടരാണിവര്‍.
ചില ഉദാഹരണങ്ങള്‍:
1. മുസ്‌ലിങ്ങളുടെ മതനിയമം (ശരീഅത്ത്) അനുസരിച്ച് പിതാവിന്റെ അനന്തരാവകാശസ്വത്തില്‍ ആണിന് കിട്ടുന്നതിന്റെ നേര്‍പകുതിയേ പെണ്ണിന് കിട്ടൂ. അതായത് മകന് 100 ഉറുപ്പിക കിട്ടുമ്പോള്‍ മകള്‍ക്ക് 50 ഉറുപ്പിക മാത്രം. ഈ കൊള്ളരുതായ്മയ്‌ക്കെതിരെ സോളിഡാരിറ്റി നാളിതുവരെ വല്ല വിരോധവും പ്രകടിപ്പിച്ചിട്ടുണ്ടോ?

2. ബഹുഭാര്യത്വം വഴി നമ്മുടെ നാട്ടില്‍ മുസ്‌ലിം സ്ത്രീകള്‍ പലതരം അനീതികള്‍ക്ക് വിധേയരാവുന്നുണ്ട്. ഇവിടത്തെ ബഹുഭാര്യത്വസമ്പ്രദായത്തില്‍ മുസ്‌ലിങ്ങളുടെ മതനിയമങ്ങള്‍തന്നെ ലംഘിക്കപ്പെടുന്നു! ഇതിനെതിരെ ഇവര്‍ എന്തു ചെയ്തിട്ടുണ്ട്?

3. പുരുഷന്റെ ഏകപക്ഷീയമായ വിവാഹമോചനാധികാരം (തലാഖ്) ഇവിടത്തെ മുസ്‌ലിം സ്ത്രീയുടെ തലയ്ക്കു മുകളില്‍ വാളുപോലെ തൂങ്ങിനില്പുണ്ട്. അത് നിരുപാധികം ഉപയോഗിച്ചതിന്റെ ഇരകളെ ഏതു പട്ടണത്തിലും ഏതു ഗ്രാമത്തിലും കാണാം. ഈ നിസ്സഹായകള്‍ക്കുവേണ്ടി ഈ യുവജനസേന എന്തുസമരമാണ് നടത്തിയിട്ടുള്ളത്? ഇവിടത്തെ മറ്റു പുരുഷന്മാരെപ്പോലെ, കോടതിയുടെ അറിവോടും അനുവാദത്തോടും കൂടിയേ മുസ്‌ലിം പുരുഷന്‍ വിവാഹമോചനം നടത്താവൂ എന്ന നിലപാട് പ്രഖ്യാപിക്കാനുള്ള ജനാധിപത്യബോധം ഈ 'പൗരാവകാശസമരക്കാര്‍'ക്ക് ഉണ്ടോ?

4. ഇസ്‌ലാമികനിയമങ്ങളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രബന്ധങ്ങളും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി നടന്നതിന്റെ പേരില്‍ ചേകനൂര്‍ മൗലവിയെ മതഭീകരവാദികള്‍ ശ്വാസം മുട്ടിച്ച് കൊന്നതി(29 ജൂലായ് 1993)നെപ്പറ്റി ഈ സംഘത്തിന്റെ അഭിപ്രായമെന്താണ്? ആ കൊലപാതകത്തില്‍ ഉള്ളടങ്ങിക്കിടക്കുന്ന പൗരാവകാശപ്രശ്‌നം പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി കഴിഞ്ഞ പതിനാറു കൊല്ലക്കാലത്തിനിടയില്‍ എന്തൊക്കെ പണികളാണ് ഈ 'ജനാധിപത്യപ്രവര്‍ത്തകര്‍' എടുത്തിട്ടുള്ളത്?

5. പലസ്തീനിലും കശ്മീരിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന ജനാധിപത്യ വിരുദ്ധമായ അന്യായങ്ങള്‍ക്കെതിരെ ധാര്‍മികരോഷം വളര്‍ത്തുന്ന പലതും സോളിഡാരിറ്റി ചെയ്തിട്ടുണ്ട്. വളരെ നല്ല കാര്യം. അക്കൂട്ടത്തില്‍ ഉത്തരം കിട്ടേണ്ട മറ്റൊരു ചോദ്യം: ജനാധിപത്യവിരുദ്ധമായി നിരന്തരം പെരുമാറുന്ന താലിബാനെപ്പറ്റി ഇവര്‍ക്കെന്താണ് അഭിപ്രായം? ആ സംഘം സ്വന്തം ഭരണകാലത്ത് ബാമിയാന്‍കുന്നിലെ ബുദ്ധപ്രതിമ തകര്‍ത്തപ്പോഴും അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യയും തൊഴിലും സാമൂഹികജീവിതവും നിഷേധിച്ചപ്പോഴും ഈയിടെ അവര്‍ പാകിസ്താനിലെ സ്വാത്ത് താഴ്‌വാരത്തില്‍ സ്ത്രീവിദ്യാലയങ്ങള്‍ ബോംബിട്ടു തകര്‍ത്തപ്പോഴും സോളിഡാരിറ്റിയുടെ പ്രതികരണം എന്തായിരുന്നു? 'സര്‍വലോകര്‍ക്കും അനുഗ്രഹമായി അയയ്ക്കപ്പെട്ട പ്രവാചകന്റെ' പേരില്‍ നടത്തിയ ആ ക്രൂരതകള്‍ക്കെതിരെ എന്ത് അഭിപ്രായരൂപീകരണമാണ് ഈ വിഭാഗം സംഘടിപ്പിച്ചിട്ടുള്ളത്? ബാബരിപ്പള്ളി തകര്‍ത്തത് അന്യായവും ബുദ്ധപ്രതിമ തകര്‍ത്തത് ന്യായവും ആയിത്തീരുന്നത് എവിടത്തെ ജനാധിപത്യമാണ്?

6. ചര്‍ച്ചയ്ക്ക് വളരെ അസൗകര്യം ഉണ്ടാക്കുന്ന മറ്റൊരു വിഷയം: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി നിരന്തരം, നിരന്തരം പ്രവര്‍ത്തിക്കുന്ന കൂട്ടരാണ് സോളിഡാരിറ്റിക്കാര്‍. അവര്‍ അമേരിക്ക താങ്ങിനിര്‍ത്തുന്ന സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ. മുതലായ അറബ്‌നാടുകളിലെ ഭരണകൂടങ്ങളെപ്പറ്റി എന്തുപറയുന്നു? രാജാധിപത്യമായതിനാല്‍ അവയൊന്നും ജനാധിപത്യത്തിന്റെ കണക്കില്‍പ്പെടാന്‍ വയ്യ. രാജാവിന്റെ മകന്‍ രാജാവ് എന്ന് അനന്തരാവകാശം കിട്ടുന്ന ഭരണത്തിന് ഇസ്‌ലാമില്‍ വകുപ്പില്ലാത്തതിനാല്‍ അവ ഇസ്‌ലാമികമാവാനും വയ്യ. ആ ജനവിരുദ്ധ ഭരണകൂടങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. എല്ലാ കച്ചവടത്തിലും കാണുന്നതിനു വിരുദ്ധമായി, വില്ക്കുന്നവര്‍ ചരക്കിന്റെ വില നിശ്ചയിക്കുന്നതിനു പകരം, ഗള്‍ഫുനാടുകളിലെ എണ്ണവില വാങ്ങുന്ന അമേരിക്ക നിശ്ചയിക്കുന്നു എന്നത് താത്പര്യസംരക്ഷണത്തിന് ഒരു ഉദാഹരണം. ഇറാഖിലേക്കുള്ള കടന്നുകയറ്റത്തിന് ഈ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു എന്നത് വേറെ ഉദാഹരണം. ദാസ്യംകൊണ്ട് സാമ്രാജ്യത്വത്തിന്റെ ഭാഗം തന്നെയായ ഈ രാജഭരണകൂടങ്ങളെ സോളിഡാരിറ്റി അംഗീകരിക്കുന്നുണ്ടോ? ഇവിടത്തെ 'സാംസ്‌കാരികപ്രവര്‍ത്തന'ത്തിന് ആ കൂട്ടരില്‍നിന്ന് വല്ല ഫണ്ടും സ്വീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനകത്തെ ജനാധിപത്യമൂല്യവും ഇസ്‌ലാമികധാര്‍മികതയും എന്താണ്?

വിടെ വരാവുന്ന ഒരെതിര്‍വാദം: സോളിഡാരിറ്റി മുസ്‌ലിംസമുദായത്തിന്റെ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതി, പൊതുപ്രശ്‌നങ്ങളില്‍ ഇടപെടേണ്ട എന്നു പറയുന്നത് ശരിയാണോ?
മറുപടി: ശരിയല്ല. ഞാന്‍ അങ്ങനെ പറയുന്നില്ല. മനുഷ്യസമൂഹത്തിന്റെ ഏതു പ്രശ്‌നത്തിലും പൊതുപ്രവര്‍ത്തകര്‍ ഇടപെടേണ്ടതുതന്നെ. പക്ഷേ, ചില പ്രത്യേകപ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്നത് നീതിയല്ല എന്നെനിക്കു വാദമുണ്ട്. ആ പ്രശ്‌നങ്ങളില്‍ അനീതിക്കു വിധേയരാവുന്നവരെ അതില്‍ത്തന്നെ തളച്ചിടാന്‍ ഇപ്പറഞ്ഞ മൗനം ഉപകാരപ്പെടും. അതിനെ എതിര്‍ക്കേണ്ടതല്ലയോ?

ഇതൊക്കെ നീലകണ്ഠനെപ്പോലുള്ളവര്‍ സ്വയം ചോദിക്കുന്നത് നന്ന്; സമരപ്പന്തലില്‍ ഒപ്പം ഇരിക്കുന്ന 'സോളിഡാരിറ്റിസഖാവി'നോടു ചോദിക്കുന്നതും കൊള്ളാം.
മതപാരമ്പര്യവുമായി ബന്ധപ്പെട്ട മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ ഇല്ലാത്ത ബേജാറിനാല്‍ മറ്റു സംഗതികള്‍ വരുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും ഉള്ളറകള്‍ ഇങ്ങനെ കത്തിയാളുന്നത് എന്തുകൊണ്ടാണ് എന്ന സംശയത്തിനു മറുപടി കിട്ടാന്‍ കേരളത്തിലെ പൊതുമണ്ഡലത്തിന് അവകാശമുണ്ട്. അവരോടും കൂടെയുള്ളവരോടും ഞങ്ങള്‍ അതു
ചോദിച്ചുകൊണ്ടേയിരിക്കും...
- മാതൃഭൂമി ആഴ്ചപ്പതിപ്പ്: 18-24 ഒക്‌ടോബര്‍ 2009

Monday, September 6, 2010

റയാന എന്ന പെണ്‍കുട്ടി.......

 

 

 

 

 

പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ കൊന്നു കളയും..........
.............................................
ഇഷ്ട വസ്ത്രം ധരിക്കാന്‍ കോടതിയുടെയും ,പോലീസിന്റെയും പിന്തുണ തേടേണ്ടി വന്നിരിക്കുന്നു ഒരു പെണ്‍കുട്ടിക്ക് കേരളത്തില്‍ ...........
,,,,,,,,,,,,,,,,,...,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


പുരോഗമന കേരളം , കേരള മോഡല്‍ എന്നൊക്കെ പറഞചു അഹങ്കരിക്കുന്ന നമ്മുടെ ഒക്കെ തലയ്ക്കു മുകളില്‍ തൂങ്ങി കിടക്കുന്ന വാളായി ഈ ഫാസിസ്റ്റു തിട്ടൂരം ഇപ്പോഴും തൂങ്ങി ആടുകയാണ് ,

മതേതരത്വം പ്രസങ്ങിക്കുന്ന വിദ്വാന്‍മാര്‍ ഇതൊക്കെ കേവലം മത കാര്യങ്ങള്‍ മാത്രമായി സൌകര്യ പൂര്‍വ്വം ഇതിനെ മാറ്റി നിര്‍ത്തുകയാണ് ...


പുരോഗമന യുവജന പ്രസ്ഥാനം ആ പേരില്‍ മേനി നടിക്കുകയല്ല പകരം ഇത്തരം ഒരു ഭീഷണിയെ ഏറ്റെടുക്കുക ആണ് ചെയ്യേണ്ടിയിരുന്നത് , പത്ര സമ്മേളനം നടത്തി തന്റെ അവസ്ഥ പൊതു ജനങ്ങളോട് വിശധീകരിക്കേണ്ടി വന്നപ്പോഴും രയാനയുടെ വിലാപം ഏറ്റെടുക്കാന്‍ ചങ്കൂറ്റം ഉള്ള ആങ്ങളമാര്‍ ഇല്ലാതെ
പോകുന്ന അവസ്ഥ ആണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത് ,ഈ മൌനം കേരളത്തിന്‌ ഗുണകരം അല്ല .


അവര്‍ ഇത്തരം തിട്ടൂരങ്ങള്‍ ഇറക്കുന്നത്‌ ഒരു ടെസ്റ്റ്‌ ഡോസ് നടത്താന്‍ ആണ് ജനാധിപത്യ -മതേതര കേരളത്തിന്റെ പ്രതികരണം അറിയുന്നതിന് വേണ്ടി മാത്രം..
ഈ പരീക്ഷണം കണ്ടിട്ടും കാണാതെ പോകുന്നത് പ്രബുദ്ധ ഇടതുപക്ഷ കേരളത്തിന്‌ തീര്‍ച്ചയായും കനത്ത വില നല്‍കേണ്ടി വരും .
വരാനിരിക്കുന്ന നാളുകളില്‍ അശിനിപാതം പോലെ വന്നു പതിച്ചേക്കാവുന്ന ഫത് വാ കളുടെ സൂചനകള്‍ ആണ് ഇതൊക്കെ

..........................................

കേരളത്തിന്‌ ഇപ്പോള്‍ ആവശ്യം എല്‍സമ്മ എന്നാ ആണ്‍ കുട്ടിയെ അല്ല
റയാന എന്ന പെണ്‍കുട്ടിയെ ആണ് .............

Thursday, September 2, 2010

2010 Congress of the IMT – a great step forward

2010 Congress of the IMT – a great step forward

കാകദൃഷ്ടി kaakadrushti: കുട്ടിസ്രാങ്ക്:മുങ്ങിമരിച്ച ഭൂലോകസുന്ദരന്‍

കാകദൃഷ്ടി kaakadrushti: കുട്ടിസ്രാങ്ക്:മുങ്ങിമരിച്ച ഭൂലോകസുന്ദരന്‍: "മുങ്ങി മരിച്ച ഭൂലോകസുന്ദരന്‍ (The handsomest drowned man in the world)എന്ന പേരില്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കെസിന്റെ ഒരു കഥയുണ്ട്‌. ഗ്രാമത..."

Wednesday, September 1, 2010

ദൈവത്തിന് രണ്ടു ജോഡി കണ്ണുകള്‍ വാങ്ങികൊടുക്കുക

ഇവര്‍ ഒക്കെ പാപികള്‍ ആയതു കൊണ്ടാണോ '
മിസ്റ്റര്‍ .ദൈവം താങ്കള്‍ ഇവരോട് കരുണ കാണിക്കാത്തത് ?


കുരുടനും ,ബധിരനും ആയ താങ്കള്‍ക്ക് വിശപ്പിന്റെ വിലാപങ്ങള്‍ കേള്‍ക്കുവാന്‍ കഴിയുന്നില്ലേ ?


പകരം ആഗോള കുത്തകകള്‍ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട് 


ഉടുതുണിക്ക്‌ മരുതുനിയില്ലാതവനെ ആര്‍ക്കു വേണം അല്ലെ ?


താങ്കളും ഇപ്പോള്‍ശീതോഷ്ണ സമീകരണം നടത്തിയ മാര്‍ബിള്‍ കൊട്ടാരങ്ങളില്‍ അതിവസിക്കുന്നവറെ കൂടെ പൊരുതി തുടങ്ങിയോ?


പ്രിയപ്പെട്ട വിശ്വാസികളെ കഴിയുമെങ്കില്‍ ദൈവത്തിന് രണ്ടു ജോഡി കണ്ണുകള്‍ വാങ്ങികൊടുക്കുക 


അദ്ദേഹത്തിന് ഇപ്പോള്‍ വേണ്ടത് അറുത്തെടുത്ത കൈകള്‍ അല്ല പകരം ചൂഴ്ന്നെടുത്ത കണ്ണുകള്‍ ആണ് ????????