Sunday, August 1, 2010

page

സരോവരത്തേക്ക് സ്വാഗതം


കോ­ഴി­ക്കോ­ട് എ­ന്തു­ണ്ട് കാ­ണാന്‍. തി­ന്നാന്‍ കോ­ഴി­ക്കോടന്‍ ഹല്‍­വ്വ­യു­ണ്ട് വ­റു­ത്ത­കാ­യ­യു­ണ്ട് കോ­ഴി­ബി­രി­യാ­ണി­യു­മുണ്ട്. എ­ന്നാല്‍ ന­ഗ­ര­ത്തില്‍ ഒ­രു മാ­നാ­ഞ്ചി­റ­യല്ലാതെ കാ­ണാന്‍ എ­ന്താ­ണു­ള­ളത്. തെ­ക്കു­നി­ന്നു­വ­ന്ന എ­ന്റെ ഒ­രു സു­ഹൃ­ത്താ­ണ് ഇ­ങ്ങനെ­ചോ­ദി­ച്ചത്. ഒ­ന്ന് സ്വ­സ്­ഥ­മാ­യി പ്ര­ണ­യി­ക്കാന്‍­പോ­ലും പ­റ്റാ­ത്ത ന­ഗ­രം.

എ­ന്നാല്‍ അത്ത­രം ആ­രോ­പണ­ങ്ങ­ളൊ­ക്കെ ഇ­ന്ന് മാ­റി­യി­രി­ക്കു­ന്നു. ന­ഗ­ര­ത്തി­ന്റെ വീര്‍­പ്പില്‍ നി­ന്ന് മു­ട്ട­ലൊ­ഴി­വാ­ക്കാ­നും സ്വ­സ്ഥ­മാ­യി കുശ­ലം പ­റ­യാനും പ്ര­ണ­യി­ക്കാ­നും പറ്റി­യ ഒ­രിടം. അ­താ­ണ് പു­തു­താ­യി ഉ­ത്­ഘാട­നം ചെ­യ്യ­പ്പെ­ട്ട സ­രോവ­രം ബ­യോ­പാര്‍­ക്ക്. ഉ­ദ്­ഘാട­നം ചെ­യ്­ത് ര­ണ്ട് വര്‍­ഷ­മാ­യെ­ങ്കിലും കോ­ഴി­ക്കോ­ട്ടു­കാ­രെ സം­ബ­ന്ധി­ച്ച് സ­രോവ­രം ഇന്നും പുതി­യ പാര്‍­ക്കു­ത­ന്നെ­യാ­ണ്.

ന­ഗ­ര­ത്തി­ന്റെ അ­ഴു­ക്കു­കൂ­ന­യാ­യി മാ­റാ­നി­ട­യു­ണ്ടാ­യി­രു­ന്ന 200 ഏ­ക്കര്‍ സ്ഥ­ല­മാ­ണ് ക­ണ്ടല്‍ പാര്‍­ക്കാ­യി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നത്. സു­ന്ദ­രമാ­യ ന­ട­പ്പാ­തയും നി­ഗൂ­ഢമാ­യ ക­ണ്ടല്‍­വ­ന­ങ്ങ­ളു­ടെ ഇ­രുട്ടും ഇ­ട­യ്­ക്കി­ടെ ഇ­ഴഞ്ഞു­പോ­കു­ന്ന ചെ­റു പാ­മ്പു­ക­ളും പ­ക്ഷി­ക­ളും. ന­ഗ­ര­ത്തി­ന്റെ ശ്വാ­സ­കോ­ശ­ങ്ങ­ളാ­ണ് പാര്‍­ക്കു­ക­ളെ­ന്ന് എ­വിടെയോ പറ­ഞ്ഞ­തോ­ര്‍­മ്മ­വന്നു. വീര്‍­പ്പു­മു­ട്ടു­ന്ന ന­ഗ­ര­ത്തി­ന് ശ്വ­സി­ക്കാന്‍ ശു­ദ്ധ­വാ­യു ല­ഭ്യ­മാ­ക്കു­ന്ന ഓ­ക്‌­സി­ജന്‍ ഫാ­ക്ട­റി­കാ­ണ് എല്ലാ പാര്‍­ക്കു­ക­ളും.

സ­രോവരം ബയോ പാര്‍­ക്കി­ലേ­ക്ക് ക­ട­ന്നു­വ­രു­ന്നവ­രെ സ്വാഗ­തം ചെ­യ്യു­ന്ന­ത് ഒ­രു കൂ­റ്റന്‍ സ്വാ­ഗ­ത ക­മാ­ന­മാ­ണ്. ചെ­ങ്കല്ലില്‍ കൊ­ത്തി­യെ­ടു­ത്ത­ ഭീ­മന്‍ തൂ­ണു­കള്‍­ക്കു­ള­ളില്‍ സെ­ക്ക്യൂ­രി­റ്റി­ക്കാ­രു­ടെ മു­റി­യാണ്. ഒ­രു ചെ­ങ്കല്‍ മു­റി എ­ന്നു­വേ­ണ­മെ­ങ്കില്‍ പ­റ­യാം. ക­വാ­ടം കട­ന്ന് അ­ക­ത്തെ­ത്തി­യാല്‍ നീ­ണ്ട ന­ട­വ­ഴി­യാണ്. എ­റ­ണാ­കുള­ത്തെ മ­റൈന്‍ ഡ്രൈ­വി­നെ­യാ­ണ് ആ ന­ട­വ­ഴികള്‍ അ­നു­സ്­മ­രി­പ്പി­ച്ച­ത്.

സ­മാ­ന്ത­രമാ­യ ര­ണ്ട് ന­ട­വ­ഴികള്‍. ഒ­ന്ന് പ­ച്ച­ ക­റു­ത്തി­രു­ണ്ട് ക­ണ്ടല്‍­ക്കാ­ടി­നെയും മ­റ്റേ­ത് പ്രസി­ദ്ധമാ­യ ക­നോ­ലി­ ക­നാ­ലി­നെയും അ­തി­രി­ടുന്നു. വ­ഴി­യ­മ്പ­ല­ങ്ങള്‍ പോ­ലെ ന­ട­വ­ഴി­യ­രി­കില്‍ ചെറി­യ ചെ­ങ്കല്‍ തൂ­ണു­ക­ളോ­ടു­കൂടി­യ വിശ്ര­മ കേ­ന്ദ്ര­ങ്ങ­ളു­ണ്ട്. ഗ്രാ­നൈ­റ്റും മാര്‍­ബി­ളും പാകി­യ ത­റ­ക­ളു­ടെ ത­ണു­പ്പില്‍ പ്ര­ണ­യി­നി­കള്‍ സ­ങ്ക­ട­ങ്ങള്‍ പ­റ­ഞ്ഞി­രി­പ്പുണ്ട്. എല്ലാ പ്ര­ണ­യി­നി­ക­ളു­ടെ മു­ഖത്തും വല്ലാ­ത്ത സ­ങ്ക­ട­മാ­ണെ­ന്ന് എ­നിക്കു­തോന്നി. ജീവി­ത ഭാ­ര­ത്തി­ന്റെ ചി­ന്ത­ക­ളാകുമോ അ­ത് എ­ന്ന­റി­യില്ല. വ­ഴി­നീ­ളെ ക­ണ്ട എല്ലാ പ്ര­ണ­യി­നി­കള്‍­ക്കും ഒ­രേ ഭാ­വം.

ക്ഷ­മിക്ക­ണം, പ­റ­ഞ്ഞു­വ­രുന്ന­ത് പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചല്ല­ല്ലോ. അ­ല്ലെ­ങ്കിലും പ്ര­ണ­യി­നി­ക­ളെ­പ­റ്റി­പ­റ­യാ­തെ ഏ­തെ­ങ്കിലും പാര്‍­ക്കി­നെ­പ­റ്റി­യു­ള­ള വി­ശേഷ­ണം പൂര്‍­ണ്ണ­മാ­കു­മെ­ന്ന് എ­നിക്കു­തോ­നു­ന്നില്ല. ഇ­ല­പ്പ­ച്ച­ക­ളു­ടെ ഇ­ട­യില്‍ അ­വര്‍ അ­വ­രു­ടെ സ്വ­പ്‌­ന­ങ്ങള്‍ പ­റ­യ­ട്ടെ. സ്വ­സ്ഥ­മാ­യി അല്‍­പ്പ­നേ­ര­മി­രു­ന്നോ­ട്ടെ.

സ­മാ­ന്ത­രമാ­യ ന­ട­പ്പാ­ത­കളു­ട മ­ധ്യ­ത്തില്‍ ആ­മ്പല്‍­പ്പൂ­ക്ക­ു­ള­മാണ്. അ­തി­നു­ കു­റു­കെ ക­ട­ക്കാന്‍ നല്ല ര­സി­കന്‍ പാ­ല­വും പ­ണി­തി­ട്ടു­ണ്ട്. മു­ന്നോ­ട്ടി­നിയും ന­ട­ന്നാല്‍ ന­മ്മള്‍ ക­ളി­പ്പൊ­യ്­ക­യി­ലെ­ത്തും. ചെറി­യ പെ­യ്­ക­യില്‍ പെ­ഡല്‍ ബോ­ട്ടു­കളും തു­ഴ­ബോ­ട്ടു­ക­ളു­മുണ്ട്. ക­ളി­പ്പൊ­യ്­ക­യു­ടെ ഏ­താ­ണ്ട് മ­ധ്യ­ഭാഗ­ത്ത് തേക്ക­ടി ത­ടാ­ക­ത്തി­ലെ ഉ­ണങ്ങി­യ മ­ര­ക്കു­റ്റി­കള്‍ പോ­ലെ ഒ­രു ഉ­ണങ്ങി­യ ക­ണ്ടല്‍ മരം. അ­തില്‍ നിറ­യെ നീര്‍­ക്കാ­ക്കയും കൊ­ക്കു­ക­ളും.

നീര്‍­ക്കാ­ക്കകള്‍ ഒ­രുവ­ട്ടം നീ­റ്റി­ലി­റ­ങ്ങി­യാല്‍ ചി­റ­കു­കള്‍ വി­രിച്ച് ഈ മ­ര­ത്തിന്‍ മു­ക­ളില്‍ വ­ന്നി­രി­ക്കും. ന­ന­ഞ്ഞൊട്ടി­യ ചി­റ­കു­കള്‍ കാ­റ്റി­ലു­ണ­ക്കാ­നാ­ണിങ്ങ­നെ നി­വര്‍­ത്തി­പ്പി­ടി­ച്ചി­രി­ക്കു­ന്നത്. ചി­ല­പ്പോള്‍ ചു­ണ്ടില്‍ ഏ­തെ­ങ്കി­ലും പ­രല്‍ ­മ­ത്സ്യ­ങ്ങ­ളു­മു­ണ്ടാ­കും.

ഈ ക­ണ്ടല്‍ കാ­ടു­കള്‍ പ­ല പ­ക്ഷി­ക­ളു­ടെയും ആ­വാ­സ­കേന്ദ്രം കൂ­ടെ­യാണ്. സു­ര­ക്ഷി­ത­മാ­യി മു­ട്ട­യി­ടാനും വി­രി­യി­ക്കാനും ക­ണ്ടല്‍­കാ­ടു­കള്‍ ഇ­വര്‍­ക്ക് പ്ര­യോജനം ചെ­യ്യു­ന്നു­ണ്ട്.സുരക്ഷിതമായി മുട്ടയിടാന്‍ മത്സ്യങ്ങള്‍ കണ്ടല്‍ വേരുകളെ ആശ്രയിക്കാറുണ്ട്. ഇതു­കൊ­ണ്ടു­ത­ന്നെ­യാ­ണ് ക­ണ്ടല്‍ വ­ന­ങ്ങള്‍ അതീ­വ പ്രാ­ധാ­ന്യ­മു­ളള ജൈവ വൈ­വി­ധ്യ കേ­ന്ദ്ര­ങ്ങ­ളാ­യി അ­റി­യ­പ്പെ­ടു­വ­ന്ന­ത്.

വെ­റ്റ് ലാന്റു­ക­ളൊ­ക്കെ വെ­യ്­സ്റ്റ് ലാന്റു­ക­ളാ­യി­ട്ടാ­യി­രു­ന്നു പ­ലരും ക­ണ്ടി­രു­ന്നത്. എ­ന്നാല്‍ സ­രോവ­രം, ക­ണ്ടല്‍ പാര്‍­ക്കാ­യ­തോ­ടെ അ­തി­ന്റെ ജൈ­വ­വൈ­വി­ധ്യ­ത്തെ ഒ­രു പ­രി­ധിവ­രെ സം­ര­ക്ഷി­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടു­ണ്ട്. ഇ­ന്ന് ന­ഗ­ര ഹൃ­ദ­യ­ത്തി­ലെ സം­രക്ഷിത പ­ച്ച­തു­രു­ത്താ­ണ് സ­രോവ­രം ബയോ പാര്‍­ക്ക്. ഒരു കാലത്ത് നഗരം വീര്‍പ്പുമുട്ടിച്ച കണ്ടല്‍കാടുകളിലെ നീര്‍ക്കാക്കകളും പക്ഷികളും ചിത്രശലഭങ്ങളും ചെറുമീനുകളും ഭൂമിയുടെ അവകാശികളായി ഇവിടെ സുരക്ഷിതമായി ജീവിക്കുന്നു.

കേരള മുഖ്യമന്ത്രി വി .എസ് ൨അച്ചുടാനതറെയും ,എം.എല്‍,എ ,എ, പ്രദീപ്‌ കുമാറിന്റെയും ചിട്ടയായ പ്രവര്‍ത്തനം ആണ് ഇത്തരം ഒരു ബയോ പാര്‍ക്ക്‌ യാധാര്ത്യമാകുവാന്‍ സാധിച്ചത് ,,,,,,,,,,,,,,



No comments:

Post a Comment